പറന്നു പോയ പറവകളേ തിരികെ വരൂ ഒരാളുടെ ചിന്ത അയാളുടെ ഭാഷയുടെ അതിരിൽ അവസാനിക്കുമെന്ന സത്യത്തിൻ്റെ വെളിച്ചത്തിൽ പറയുകയാണെങ്കിൽ മലയാളം ഇംഗ്ലീഷ് ഭാഷകളുടെ അതിരുവരെ യാത്ര ചെയ്ത ചിന്തകനായിരുന്നു ഒ വി വിജയൻ. കേവല ഭാഷയ്ക്കപ്പുറം വിജയന് മറ്റൊരു ആവിഷ്കാരലോകമുണ്ടായിരുന്നു' അതായിരുന്നു വിജയൻ്റെ കാർട്ടൂണുകൾ. തൻ്റെ ഏറ്റവും ഉയർന്ന ചിന്തകൾ ആ വരകളിൽ മഷി പുരണ്ടുവന്നു.' വിജയൻ്റെ ഭാഷ അതീവ കാൽപനികമായിരുന്നുവെന്നും അത്തരം ഒരു ഭാഷയിൽ വിജയൻ ആറാടി എന്നും എഴുത്തുകാരൻ കെ. പി നിർമൽകുമാർ നീരീക്ഷിച്ചത് വിജയൻ ഭാഷ വലിയ തോതിൽ സാമാന്യവൽക്കരിക്കപ്പെട്ട കാലത്താണ് ' അതീവ വ്യാപനശേഷിയുണ്ടായിരുന്ന വിജയൻ ഭാഷയും ചിന്തയും ആ കാലത്തിൻ്റെ യുവത്വത്തെ തഴുകി ഒഴുകി എന്നതാണ് സത്യം . ഏറെ വിഷാദവും സന്ദേഹവും കലർന്ന ഒരു മനസ്സ് വിജയനിൽ നിരന്തരമായി പ്രവർത്തിച്ചു കൊണ്ടിരുന്നു .. കാലദേശങ്ങളിലൊതുങ്ങാത്ത മനുഷ്യൻ്റെ അസ്തിത്വ വേദനകകൾ അദ്ദേഹത്തിൻ്റെ ചിന്തകളെ സദാ കടഞ്ഞു കൊണ്ടിരുന്നു .മാത്രമല്ല തൻ്റെ തന്നെ വ്യക്തിപരമായ അനുഭവയഥാർത്ഥ്യങ്ങൾ വിജയനെ ആഴത്തിൽ അലട്ടി .തെരേസ സാർത്രിയൻ പഠനങ്ങളുടെ ഗവേഷണ കാലത്ത് തൻ്റെ സഹോദരനിലൂടെയാണ് വിജയനുമായി പരിചയപ...
Comments
Post a Comment